Jul 5, 2011

നീര്‍ത്തടത്തന്റെ സ്ഥിതി, പ്രശ്‌നങ്ങള്‍ സാധ്യതകള്‍
3.5 കി.മീ നീളത്തില്‍ തണ്‍തറ പാലം മുതല്‍ നീണ്ടുകിടക്കുന്ന കൊളഌഞ്ചരി തോട് മണ്ണ് വന്നടിഞ്ഞ് ആഴം കുരഞ്ഞിരിക്കുന്നു. ഇതു മൂലം തോടിന്റെ ജല സംഭരണ ശേഷി ക്ഷയിച്ചു. തുലാവര്‍ഷം പെയ്യുമ്പോള്‍ വെള്ളം കര കവിഞ്ഞൊഴുകി കൃഷി നശിക്കുന്നു.
ഒതളൂര്‍ ബണ്ടില്‍ നിന്നും വെള്ളം അടിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് ഹൈവേയുടെ തെക്ക് ഭാഗത്ത് വെള്ളം നിറയാറുണ്ട്.
കൊളഌഞ്ചേരി തോട്ടില്‍ 5 ചീര്‍പ്പുകള്‍ഉണ്ട്.
കൊള്ളഞ്ചേരി ചീര്‍പ്പ്. -2 ,വെളിയന്‍ ചീര്‍പ്പ്-1, കല്ലുമ്മല്‍ താഴം ചീര്‍പ്പ്-1, കുറുപ്പത്ത് താഴം ചീര്‍പ്പ്-1. എന്നിവയാണവ.
പ്രധാന കുളങ്ങള്‍-
കാട്ടുകുളം, മണ്ണാര്‍ക്കുളം, മാനംകണ്ടത്ത് കുളം, ചേലക്കുളം, പള്ളിക്കുളം, കടവല്ലൂര്‍ ക്ഷേത്രക്കുളം എന്നിവയാണ് പ്രധാനകുളങ്ങള്‍.
സാധ്ദ്യതകള്‍-
കൊള്‌ലഞ്ചേരി തോട്ടില്‍ 2-3 മീറ്‌റര്‍  താഴ്ചയില്‍ മണ്ണെടുത്ത് ആഴം കൂട്ടിയാല്‍ ഭൂഗര്‍ഭജല വിതാനം ഉയരുകയും പ്രദേശത്തെ കിണറുകളില്‍ ജലം നിറയുകയും ചെയ്യും.
ഒതളൂര്‍ ബണ്ടില്‍ നിന്നും വെള്ളം പമ്പ് ചെയ്താല്‍ പട്ഞ്ഞാറെ പാടത്ത് പച്ചക്കറി, മല്‍സ്യം എന്നിവയുടെ കൃഷിയും ഇടവിളയായി ചെയ്യാം.
പാഴാകുന്ന ജലം-
കടവല്ലൂരിലെ ഏറ്റവും ഉയര്‍ന്ന സ്തലത്തണ് കടവല്ലൂര്‍ ഹൈസ്‌ക്കൂള്‍ നില്‍ക്കുന്നത്. വര്‍ഷക്കാലത്ത് ഇവിടെ നിന്നും വെളഌ കുത്തനെ കിഴക്കോട്ടും പടിഞാറോട്ടും  ഒഴുകുന്നത് കാണാം. ഇതില്‍ ഒരുഭാഗം വടക്കോട്ട് ഒഴുകി കൊളഌ്‌ചേരി തോട്ടിലും, പടിഞ്ഞാറോട്ട്  പഴഞ്ഞി റോട് വഴി അമ്പലം ജംഷനില്‍ വെച്ച് കോട്ടോല്‍ പാടത്തേക്ക് തിരിഞ്ഞ്  ഒതളൂര്‍ ബണ്ടിലും എത്തുന്നു. കിഴക്കോട്ടൊഴുകുന്ന വെള്ളം കാരാപാടത്തും കോത്തൊള്ളി പാടത്തും എത്തുന്നുണ്ട്. കോട്ടോല്‍ പാടം,കടവല്ലൂര്‍ പാടം, വടക്കും മുറി പാടം, കാരാപ്പാടം, കോത്തൊള്ളി പ്പാടം എന്നിവിടങ്ങളില്‍ 4 വലിയ കുളങ്ങള്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ചാല്‍ വര്‍ഷക്കാലത്ത് പാഴാകുന്ന ജലം ഇവയില്‍ സംഭരിക്കാനും ആ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാനും കഴിയും.
(ലേഖകന്‍ സ്വന്തം നിരീക്ഷണങ്ങളില്‍ നിന്നും രൂപപ്പെടുത്തിയ ആശയം)

No comments:

Post a Comment